.എകെജി സെന്റര്‍ ആക്രമണം; വി ഡി സതീശനും കെ സുധാകരനും സമൻസ്
എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് വി ഡി സതീശനും കെ സുധാകരനും സമൻസ് അയച്ചു.
എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് വി ഡി സതീശനും കെ സുധാകരനും സമൻസ് അയച്ചു. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷികളാണ് ഇരുവരും.
ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്. കേരള രാഷ്‌ട്രീയത്തില്‍ വൻ ചർച്ചകള്‍ക്ക് വഴിവെച്ച എകെജി സെന്റർ ആക്രമണം നടക്കുന്നത് രണ്ടുവർഷം മുൻപാണ്. രാത്രി 11.25 നാണ് എകെജി സെന്ററിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞത്. കുന്നുകുഴി ഭാഗത്തുനിന്നും ബൈക്കില്‍ എത്തിയ ഒരാളാണ് സ്ഫോടവസ്തു മുഖ്യ കവാടത്തിന് സമീപമുള്ള ഹാളിന്റെ ഗേറ്റിലൂടെ അകത്തേക്ക് എറിഞ്ഞത് എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയത്.
എകെജി സെന്ററിന്റെ മുഖ്യ പോലീസ് കാവല്‍ ഉണ്ടായിരുന്നു എങ്കിലും സമീപം പോലീസ് സാമീപ്യം ഇല്ലായിരുന്നു. ബൈക്കില്‍ എത്തിയ വ്യക്തി ബൈക്ക് നിർത്തിയ ശേഷം ബാഗില്‍ ഉണ്ടായിരുന്ന സ്ഫോടക വസ്തു ബാഗില്‍ നിന്നും എടുത്ത് അറിയുന്ന ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്.
What's Your Reaction?