ബാങ്കില്‍നിന്ന് മുൻ മാനേജര്‍ മോഷ്ടിച്ചതില്‍ 6 കിലോ സ്വര്‍ണം കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും മുൻ മാനേജർ മധാ ജയകുമാർ മോഷ്ടിച്ചതില്‍ ആറ് കിലോഗ്രാം സ്വർണം കണ്ടെത്തി.

Aug 23, 2024 - 23:08
 0  4
ബാങ്കില്‍നിന്ന് മുൻ മാനേജര്‍ മോഷ്ടിച്ചതില്‍ 6 കിലോ സ്വര്‍ണം കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്നും മുൻ മാനേജർ മധാ ജയകുമാർ മോഷ്ടിച്ചതില്‍ ആറ് കിലോഗ്രാം സ്വർണം കണ്ടെത്തി.

തമിഴ്നാട്ടിലെ തിരുപ്പൂരിലെ കാത്തലിക് സിറിയൻ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നും ഡി.ബി.എസ്. ബാങ്കില്‍ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. കാത്തലിക് സിറിയൻ ബാങ്കില്‍ ഒന്നര കിലോഗ്രാം സ്വർണവും സിംഗപ്പുർ ആസ്ഥാനമായ ഡി.ബി.എസ്. ബാങ്കില്‍ നിന്നും നാലര കിലോഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്.

തിരുപ്പൂരിലെ വിവിധ ഭാഗങ്ങളില്‍ പ്രതിയെ എത്തിച്ച്‌ നടത്തിയ തെളിവെടുപ്പ് തുടരുകയാണ്. മോഷ്ടിച്ച സ്വർണം ഇയാള്‍ തമിഴ്നാട്ടിലെ വിവിധ ബാങ്കുകളില്‍ പണയം വെക്കുകയായിരുന്നു. ഇങ്ങനെ ലഭിച്ച പണം പ്രതി ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. ഇനിയും 20 കിലോഗ്രാം സ്വർണം കണ്ടെത്താനുണ്ട്. ഡി.ബി.എസ്. ബാങ്കിലെ ഒരു ജീവനക്കാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മൂന്ന് വർഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായിരുന്ന മധാ ജയകുമാർ ജൂലൈ ആറിന് എറണാകുളം ജില്ലയിലെ പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറിപ്പോയി. വടകരയില്‍ പുതുതായി ചുമതലയേറ്റ മാനേജർ പാനൂർ സ്വദേശി ഇർഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ ആറ് വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥലമാറ്റം ലഭിച്ചെങ്കിലും മധുജയകുമാർ പാലാരിവട്ടത്തെത്തി ചുമതലയേറ്റിരുന്നില്ല.

42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വർണം നഷ്ടപ്പെട്ടെന്നാണ് ബാങ്കിന്റെ പരാതി. ഇത്രയും അക്കൗണ്ടുകളിലെ സ്വർണം തിരിമറി നടത്തിയിട്ടും ഒരു ഇടപാടുകാരൻപോലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഒരാളുടെമാത്രം സ്വർണമാണിതെന്നാണ് അനുമാനിക്കുന്നത്. ഇതേക്കുറിച്ച്‌ വ്യക്തമായ ചില സൂചനകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow