അര്‍ജുനെ തിരയാൻ ഗോവയില്‍നിന്ന് ജലമാര്‍ഗം ഡ്രഡ്ജര്‍ എത്തിക്കും; ചെലവ് 50 ലക്ഷം
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തിരച്ചില്‍ നടത്തുന്നതിന് ഗോവയില്‍നിന്ന് ഡ്രഡ്ജർ എത്തിക്കും.
അങ്കോല : ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തിരച്ചില്‍ നടത്തുന്നതിന് ഗോവയില്‍നിന്ന് ഡ്രഡ്ജർ എത്തിക്കും.
ജലമാർഗം ഗോവയില്‍നിന്ന് ഡ്രഡ്ജർ തിങ്കളാഴ്ചയോടെ മണ്ണിടിച്ചില്‍ മേഖലയിലേക്ക് എത്തിക്കും. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിച്ചത്. ഈ തുക കർണാടക സർക്കാർ വഹിക്കും. ഡ്രഡ്ജർ എത്തിക്കുന്നതോടെ ഗംഗാവലി പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കംചെയ്ത് തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍.
ഗോവയിലെ മണ്ഡോവി നദിയിലൂടെ കൊണ്ടുവരുന്ന ഡ്രഡ്ജർ ഗംഗാവലി പുഴയിലേക്ക് എത്തിക്കണമെങ്കില്‍ രണ്ട് പാലങ്ങള്‍ കടക്കണം. അതിനാല്‍ പാലങ്ങള്‍ക്കടിയിലൂടെ ഡ്രഡ്ജർ സുഗമമായി കടന്നുപോകാനുള്ള സജ്ജീകരണവും ഒരുക്കേണ്ടതുണ്ട്. അതേസമയം, വ്യാഴാഴ്ച സ്വാതന്ത്യദിനം ആയതിനാല്‍ തിരച്ചില്‍ ഉണ്ടാകില്ല. തിങ്കളാഴ്ച ഡ്രഡ്ജർ എത്തുന്നതുവരെ നാവികസേനയുടേയും മുങ്ങല്‍വിദഗ്ധൻ ഈശ്വർ മാല്‍പയുടേയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരും.
What's Your Reaction?