അഫ്ഗാനിൽ പാക് ആക്രമണം: 9 കുട്ടികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാകിസ്ഥാൻ സൈനിക നടപടി അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാക്കിയിരിക്കുകയാണ്. നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി അഫ്ഗാൻ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. മരിച്ചവരിൽ അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും ഉൾപ്പെടുന്നു. ഗെർബജ്‌വോ ജില്ലയിലെ പ്രദേശവാസിയായ വിലായത്ത് ഖാന്റെ വീട്ടിൽ പുലർച്ചെ 12:00 മണിയോടെയാണ് ആക്രമണം നടന്നതെന്നും വീട് മുഴുവൻ തകർന്നുവെന്നും മുജാഹിദ് പറഞ്ഞു.ഖോസ്റ്റ്, കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തിയതായും അതിൽ നാല് സാധാരണക്കാർക്ക് പരിക്കേറ്റതായും താലിബാൻ നേതാവ് സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു. വീടിന്റെ അവശിഷ്ടങ്ങളും മരിച്ച കുട്ടികളുടെ മൃതദേഹങ്ങളും കാണിക്കുന്ന സംഭവത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ടു.സംഭവത്തെക്കുറിച്ച് പാകിസ്ഥാൻ സൈന്യവും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. പാകിസ്ഥാനിലെ പെഷവാറിൽ നടന്ന രണ്ട് ചാവേർ ആക്രമണങ്ങളിൽ മൂന്ന് അർദ്ധസൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ബോംബാക്രമണം. അഫ്ഗാൻ അതിർത്തിക്കുള്ളിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ ആരോപിച്ചു.