ഇൻഡിഗോ വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി; തിരുവനന്തപുരം ഉൾപ്പെടെ 5 പ്രധാന വിമാനത്താവളങ്ങൾക്ക് ഡിജിറ്റൽ മുന്നറിയിപ്പ്
പ്രധാനപ്പെട്ട അഞ്ച് വിമാനത്താവളങ്ങളിൽ സുരക്ഷാ സംബന്ധമായ ഭീഷണി ലഭിച്ചതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് ഉടനടി വിമാനത്താവള അധികൃതരെയും സുരക്ഷാ ഏജൻസികളെയും വിവരമറിയിച്ചു.ഇന്ന് ഉച്ചയോടെയാണ് ഇൻഡിഗോയ്ക്ക് ഡിജിറ്റൽ മാർഗ്ഗത്തിലൂടെ ഈ സുരക്ഷാ ഭീഷണി ലഭിച്ചത്. ഇമെയിൽ വഴിയല്ല, മറിച്ച് മറ്റ് ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയാണ് സന്ദേശം ലഭിച്ചതെന്ന് അധികൃതർ സൂചിപ്പിച്ചു.സുരക്ഷാ ഭീഷണിയെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ഇൻഡിഗോ ബന്ധപ്പെട്ട വിമാനത്താവള അധികൃതർക്കും സുരക്ഷാ അധികാരികൾക്കും മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച വാരാണസിയിലേക്കുള്ള ഒരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചു, ഇത് സർക്കാർ നിയോഗിച്ച ബോംബ് ത്രെട്ട് അസസ്മെൻ്റ് കമ്മിറ്റിക്ക് അടിയന്തരമായി മുന്നറിയിപ്പ് നൽകാൻ എയർലൈൻ അധികൃതരെ പ്രേരിപ്പിച്ചു.
"ഞങ്ങളുടെ വാരണാസി വിമാനങ്ങളിലൊന്നിന് സുരക്ഷാ ഭീഷണി ലഭിച്ചു. പ്രോട്ടോക്കോൾ അനുസരിച്ച്, ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും ഉടൻ ആരംഭിക്കുകയും ചെയ്തു," എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പ്രസ്താവിച്ചു.
"വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, എല്ലാ യാത്രക്കാരെയും പുറത്തിറക്കി. നിർബന്ധിത സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാനം സർവ്വീസിനായി വിട്ടുനൽകും," പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.