എത്യോപ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതത്തിൻ്റെ ചാരം ഡൽഹിയിലെത്തി; വിമാന സർവീസുകൾക്ക് സുരക്ഷാ മുന്നറിയിപ്പ്
യെ തുടർന്നുള്ള ചാരത്തിൻ്റെ ശേഖരം തിങ്കളാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിലെത്തി. ചെങ്കടൽ കടന്ന് മണിക്കൂറിൽ ഏകദേശം 130 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലേക്ക് നീങ്ങുന്ന ചാരമേഘത്തെ ഫോർകാസ്റ്റർമാർ ഒരു ദിവസമായി നിരീക്ഷിച്ച് വരികയായിരുന്നു.ഏകദേശം 10,000 വർഷമായി നിഷ്ക്രിയമായിരുന്ന ഈ അഗ്നിപർവ്വതം ഞായറാഴ്ചയാണ് ആദ്യമായി പൊട്ടിത്തെറിച്ചത്. ഇതിനെ തുടർന്ന് കട്ടിയുള്ള ചാരത്തിൻ്റെയും സൾഫർ ഡൈ ഓക്സൈഡിൻ്റെയും ഒരു സ്തംഭം ആകാശത്തേക്ക് ഉയർന്നു.രാജസ്ഥാനിലെ പടിഞ്ഞാറൻ മേഖലയിലൂടെയാണ് ചാരം ആദ്യം ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. “ചാരമേഘം ഇപ്പോൾ ജോധ്പൂർ-ജയ്സാൽമേർ മേഖലയിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രവേശിച്ച് മണിക്കൂറിൽ 120-130 കിലോമീറ്റർ വേഗതയിൽ വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയാണ്,” ഇന്ത്യ മെറ്റ് സ്കൈ വെതർ മുന്നറിയിപ്പിൽ പറയുന്നു. “ചാരം 25,000-നും 45,000-നും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽ ആശങ്കപ്പെടാൻ അധികമൊന്നുമില്ല."