പിഎസ്‌സി പരീക്ഷാക്രമക്കേട് അതീവഗുരുതരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പിഎസ്‌സി പരീക്ഷാക്രമക്കേട് അതീവഗുരുതരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രസിദ്ധീകരിച്ചത്: 01 Jul, 2026
ഷെയർ ചെയ്യുക:

പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷിക്കാന്‍ സര്‍ക്കാര്‍. പരീക്ഷാ ക്രമക്കേടുകള്‍ അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭിപ്രായപ്പെട്ടു.

 

ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ പിഎസ്‌സി പരീക്ഷാക്രമക്കേട് ചര്‍ച്ചയായി. തുടര്‍ന്ന് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

ആസൂത്രണ ബോര്‍ഡ് സുപ്രധാന തസ്തികളിലെ പരീക്ഷകളില്‍ ആണ് ക്രമക്കേട് നടന്നത്. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത്.

ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.

 

ക്രമക്കേട് നടത്തിയ പരീക്ഷകളില്‍ പുനര്‍മൂല്യനിര്‍ണയം നടത്താനും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിനും തീരുമാനിച്ചിരുന്നു. പിഎസ്‌സി യോഗത്തിലായിരുന്നു തീരുമാനം.