ഇറാൻ അണുബോംബ് പ്രയോഗിക്കാൻ നൂറ് ശതമാനവും തയ്യാറെടുത്തിരുന്നു

ഇറാൻ അണുബോംബ് പ്രയോഗിക്കാൻ നൂറ് ശതമാനവും തയ്യാറെടുത്തിരുന്നു

പ്രസിദ്ധീകരിച്ചത്: 18 Jun, 2026
ഷെയർ ചെയ്യുക:

പശ്ചിമേഷ്യയിൽ വൻ യുദ്ധഭീതി നിലനിന്നിരുന്ന സാഹചര്യത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ പക്കലുണ്ടായിരുന്ന ആണവായുധങ്ങൾ അവർ ലോകരാജ്യങ്ങൾക്ക് നേരെ പ്രയോഗിക്കാൻ നൂറ് ശതമാനവും തയ്യാറെടുത്തിരുന്നു എന്നാണ് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഭ്രാന്തന്മാരായ ഭരണാധികാരികളുടെ കയ്യിൽ മാരകമായ ആണവായുധങ്ങൾ എത്തിപ്പെട്ടാൽ അത് ലോകത്തിന് മുഴുവൻ വലിയ നാശമുണ്ടാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അമേരിക്കയുടെ കടുത്ത ഇടപെടലുകളെ തുടർന്ന് കഴിഞ്ഞ ദിവസം ഇറാനുമായി പുതിയ സമാധാന ധാരണകളിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ പ്രതികരണം. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴാണ് പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭീതിജനകമായ പശ്ചാത്തലം അദ്ദേഹം വിശദീകരിച്ചത്. യുഎസിന്റെയും സഖ്യകക്ഷികളുടെയും തന്ത്രപരമായ നീക്കങ്ങളാണ് വലിയൊരു ആണവ ദുരന്തത്തിൽ നിന്നും ലോകത്തെ രക്ഷിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

അമേരിക്കൻ വ്യോമസേന നടത്തിയ കടുത്ത സൈനിക നീക്കങ്ങളിലൂടെ ഇറാന്റെ പ്രധാനപ്പെട്ട മൂന്ന് ആണവ നിലയങ്ങൾ പൂർണ്ണമായി തകർക്കാൻ സാധിച്ചതായി ട്രംപ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ കനത്ത തിരിച്ചടിയാണ് ഇറാനെ പുതിയ സമാധാന ചർച്ചകളിലേക്ക് വരാൻ നിർബന്ധിതരാക്കിയത്. നിലവിൽ തങ്ങൾ ഒപ്പുവെച്ചിരിക്കുന്ന 14 ഇന താല്ക്കാലിക ഉടമ്പടി മുൻപത്തെ ഒബാമ ഭരണകൂടത്തിന്റെ കരാറിനേക്കാൾ ഏറെ ശക്തമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.