മുഖ്യമന്ത്രിയിൽ നിന്ന് നരേന്ദ്രമോദി പ്രധാനമന്ത്രിയായത് എങ്ങനെ? വിശദീകരിച്ച് അമിത് ഷാ
ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്നും രാജ്യത്തെ പ്രധാനമന്ത്രി പദവിയിലേക്കുള്ള നരേന്ദ്രമോദിയുടെ കാലയളവിനെ താരതമ്യം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യാടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ അവലോകനം. പ്രവർത്തനത്തിന്റെ വ്യാപ്തി മാറിയിട്ടുണ്ടെങ്കിലും മോദിയുടെ പ്രധാന മുൻഗണനകൾ ഇപ്പോഴും സ്ഥിരത പുലർത്തുന്നുവെന്ന് അമിത് ഷാ പറഞ്ഞു.
"ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും മോദി, എപ്പോഴും രാജ്യത്തിന് പ്രഥമ സ്ഥാനം നൽകിയിരുന്നു. പ്രധാനമന്ത്രി എന്ന നിലയിലും കാര്യങ്ങൾ ഒന്നുതന്നെയാണ്. വെല്ലുവിളികളുടെ വ്യാപ്തിയിൽ മാത്രമാണ് വ്യത്യാസം," മോദിയുടെ ശൈലി, ചിന്ത, തന്ത്രം എന്നിവ ദേശീയ തലത്തിൽ വികസിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ മോദിയുടെ ഗ്രാമങ്ങളിൽ 24 മണിക്കൂർ വൈദ്യുതി വിതരണം, സ്ത്രീകൾക്കും കുട്ടികൾക്കുമായി പദ്ധതികൾ ആരംഭിക്കൽ, ആദിവാസി, തീരദേശ വികസനം എന്നിവ പോലുള്ള സംരംഭങ്ങൾ ഷാ എടുത്തുപറഞ്ഞു. ഈ ശ്രമങ്ങൾ ഗുജറാത്തിലെ ആദിവാസി മേഖലകളെയും തീരപ്രദേശങ്ങളെയും സംസ്ഥാനത്തെ ഏറ്റവും വികസിത പ്രദേശങ്ങളാക്കി മാറ്റിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.