അമേരിക്കൻ നിയമപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ കറൻസി നോട്ടുകളിൽ അച്ചടിക്കാൻ പാടില്ലെന്ന കടുത്ത വിലക്കുണ്ട്. ഏകദേശം നൂറ്റമ്പത് വർഷത്തിലധികമായി രാജ്യം ഈ പരമ്പരാഗത നിയമം ഒരു മാറ്റവുമില്ലാതെ കൃത്യമായി പാലിച്ചുപോരുകയാണ്. എന്നാൽ പുതിയ ഭരണകൂടത്തി
ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാളായ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ ബ്ലൂ ഒറിജിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് അവരുടെ അത്യാധുനിക ന്യൂ ഗ്ലെൻ റോക്കറ്റ് വിക്ഷേപണ തറയിൽ വെച്ച് വൻ സ്ഫോടനത്തോടെ തകർന്നു. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ വെച്ച് നടന്ന തന്ത്രപ്രധാനമായ പരീക്ഷണത്തിനിടയിലാണ് ലോകത്തെ ഞെട്ടിച്ച ഈ ദരുരന്തം ഉണ്ടായത്. എഞ്ചിനുകൾ ജ്വലിപ്പിക്കുന്ന ഹോട്ട്ഫയർ ടെസ്റ്റിന്റെ അവസാന നിമിഷങ്ങളിലാണ് റോക്കറ്റ് പൂർണ്ണമായും കത്തിയമർന്നത്.
റോക്കറ്റിന്റെ അടിഭാഗത്തുണ്ടായ സാങ്കേതിക തകരാറാണ് വൻ സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. റോക്കറ്റിൽ ഇന്ധനം നിറച്ചതിന് ശേഷം എഞ്ചിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിയ ഘട്ടത്തിൽ പെട്ടെന്ന് വലിയ രീതിയിൽ തീപടരുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ നൂറിലധികം അടി ഉയരമുള്ള ഈ ഭീമൻ റോക്കറ്റ് പൂർണ്ണമായും അഗ്നിക്കിരയായി മാറി.
ഭീമമായ തോതിൽ മീഥേൻ ഇന്ധനവും ദ്രവീകൃത ഓക്സിജനും റോക്കറ്റിൽ സംഭരിച്ചിരുന്നതിനാൽ സ്ഫോടനത്തിന്റെ ആഘാതം വളരെ വലുതായിരുന്നു. കേപ് കനാവറലിലെ ആകാശമാകെ വലിയ തീഗോളങ്ങളാൽ പ്രകാശിച്ചതായി ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. സ്ഫോടനത്തിന്റെ ശക്തമായ പ്രകമ്പനത്തിൽ സമീപ പ്രദേശങ്ങളിലെ വീടുകൾ വരെ കുലുങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.