നാറ്റോ രാജ്യങ്ങളെ തള്ളി ട്രംപ്; ഇസ്രായേൽ മാത്രം ഉറ്റ സുഹൃത്ത്; ഇറാൻ യുദ്ധത്തിൽ സഖ്യകക്ഷികൾ കൈവിട്ടെന്ന് വിമർശനം

നാറ്റോ രാജ്യങ്ങളെ തള്ളി ട്രംപ്; ഇസ്രായേൽ മാത്രം ഉറ്റ സുഹൃത്ത്; ഇറാൻ യുദ്ധത്തിൽ സഖ്യകക്ഷികൾ കൈവിട്ടെന്ന് വിമർശനം

പ്രസിദ്ധീകരിച്ചത്: 19 Apr, 2026
ഷെയർ ചെയ്യുക:

ഇറാനുമായുള്ള സംഘർഷത്തിനിടെ പശ്ചാത്യ രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള യുദ്ധസമയത്ത് നാറ്റോ സഖ്യകക്ഷികൾ തങ്ങളുടെ യഥാർത്ഥ നിറം കാണിച്ചുവെന്ന് ട്രംപ് തുറന്നടിച്ചു. പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കയെ പിന്തുണയ്ക്കാതെ മാറിനിന്ന സഖ്യകക്ഷികളുടെ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇസ്രായേലിനെ അമേരിക്കയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായി ട്രംപ് വിശേഷിപ്പിച്ചു. യുദ്ധകാലത്ത് ഇസ്രായേൽ നൽകിയ പിന്തുണയും ധീരതയും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇസ്രായേൽ വഹിക്കുന്ന പങ്ക് മറ്റാർക്കും അവകാശപ്പെടാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. വാഷിംഗ്ടണിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇറാൻ പരമോന്നത നേതാവിനെ വധിച്ച സൈനിക നീക്കത്തിന് ശേഷം പല യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയിൽ നിന്ന് അകലം പാലിച്ചിരുന്നു. ഈ രാജ്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയുടെ സൈനിക സഹായം കൈപ്പറ്റുന്ന രാജ്യങ്ങൾ ആവശ്യമുള്ളപ്പോൾ കൂടെ നിൽക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

നാറ്റോ സഖ്യത്തിന് നൽകുന്ന സാമ്പത്തിക സഹായത്തിൽ പുനർചിന്തനം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മറ്റ് രാജ്യങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കൻ നികുതിപ്പണം ചിലവഴിക്കുന്നത് നിരത്തലാക്കണമെന്ന നിലപാടിലാണ് അദ്ദേഹം. അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രാജ്യങ്ങളുമായി മാത്രമേ ഇനി അടുത്ത സഹകരണം ഉണ്ടാവുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി.

ഇറാൻ യുദ്ധം പാശ്ചാത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയതായി രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ട്രംപിന്റെ പുതിയ പ്രസ്താവന ഈ അകലം വർദ്ധിപ്പിക്കാൻ കാരണമാകും. യൂറോപ്യൻ രാജ്യങ്ങൾ ഇറാന്റെ കാര്യത്തിൽ കൂടുതൽ മൃദുസമീപനം സ്വീകരിക്കുന്നത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇസ്രായേലിന് കൂടുതൽ അത്യാധുനിക ആയുധങ്ങളും സാമ്പത്തിക സഹായവും നൽകുമെന്ന് ട്രംപ് ഉറപ്പുനൽകി. മേഖലയിലെ ഇറാന്റെ സ്വാധീനം പൂർണ്ണമായും തകർക്കാൻ ഇസ്രായേലുമായി ചേർന്ന് പ്രവർത്തിക്കും. ഇറാൻ ഭരണകൂടത്തിന് എതിരെയുള്ള പോരാട്ടം തുടരുമെന്നും ട്രംപ് ആവർത്തിച്ചു.

സഖ്യകക്ഷികൾ കാണിച്ച വഞ്ചന താൻ മറക്കില്ലെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അമേരിക്കയെ സ്നേഹിക്കുന്നവരും പിന്തുണയ്ക്കുന്നവരും മാത്രമേ ഇനി കൂടെയുണ്ടാവുകയുള്ളൂ. ആഗോള രാഷ്ട്രീയത്തിൽ അമേരിക്കയുടെ നയം മാറുകയാണെന്ന വ്യക്തമായ സൂചനയാണ് ട്രംപ് നൽകുന്നത്.