ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ടുപോകാം: 2025-ൽ അനുവദിച്ച അവസാന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ

ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ടുപോകാം: 2025-ൽ അനുവദിച്ച അവസാന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ

പ്രസിദ്ധീകരിച്ചത്: 01 Jan, 2026
ഷെയർ ചെയ്യുക:

ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ടുപോകാം: 2025-ൽ അനുവദിച്ച അവസാന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ

2025-ലെ അവസാനദിനവും അവസാന ബുധനുമായ ഡിസംബർ 31-ന് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ.

ശബ്ദരേഖ - ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ടുപോകാം: 2025-ൽ അനുവദിച്ച അവസാന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

 

2025-ലെ അവസാനദിനവും അവസാനബുധനും ഒത്തുവന്ന ഡിസംബർ 31-ന് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ച അനുവദിച്ചു. പരിശുദ്ധ പിതാവിനെ കാണാനും അനുഗ്രഹങ്ങൾ നേടാനായി ആയിരക്കണക്കിന് തീർത്ഥാടകരും വിശ്വാസികളും സന്ദർശകരും വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പുറത്തുമായി കാത്തുനിന്നിരുന്നു.

 

വിശുദ്ധ പൗലോസ് എഫേസോസുകാർക്ക് എഴുതിയ ലേഖനം മൂന്നാം അദ്ധ്യായം ഇരുപതും ഇരുപത്തിയൊന്നും വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാപ്പാ നടത്തിയ ഉദ്‌ബോധനം. പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് മുൻപായി വിവിധ ഭാഷകളിൽ ഈ വചനഭാഗം വായിക്കപ്പെട്ടു. ഈ തിരുവചനഭാഗം ഇപ്രകാരമായിരുന്നു:

 

"നമ്മിൽ പ്രവർത്തിക്കുന്ന ശക്തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തുതരാൻ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേൻ." (എഫേ. 3, 20-21).