ഗോവ തീപിടിത്തം: വിദേശത്തേക്ക് കടന്ന ക്ലബ് ഉടമകളായ ഗൗരവ്, സൗരഭ് ലുത്ര സഹോദരങ്ങളുടെ പാസ്‌പോർട്ടുകൾ റദ്ദാക്കി

ഗോവ തീപിടിത്തം: വിദേശത്തേക്ക് കടന്ന ക്ലബ് ഉടമകളായ ഗൗരവ്, സൗരഭ് ലുത്ര സഹോദരങ്ങളുടെ പാസ്‌പോർട്ടുകൾ റദ്ദാക്കി

പ്രസിദ്ധീകരിച്ചത്: 11 Dec, 2025
ഷെയർ ചെയ്യുക:

ഗോവ നൈറ്റ് ക്ലബ് തീപിടിത്തക്കേസിൽ നിർണായക വഴിത്തിരിവ്. കഴിഞ്ഞ ആഴ്ച തീപിടിത്തത്തിൽ 25 പേർ മരിച്ച സംഭവത്തെ തുടർന്ന് വിദേശത്തേക്ക് കടന്ന  റദ്ദാക്കിയതായി ഗോവ പോലീസ് അറിയിച്ചു.

ഇതോടെ ഫുക്കറ്റിൽ ഒളിവിൽ കഴിയുന്ന ഇവർക്ക് തായ്‌ലൻഡിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തടസ്സപ്പെടും. നയതന്ത്ര തലത്തിൽ ഇൻ്റർപോളിൻ്റെ സഹായത്തോടെ ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള സാധ്യതകൾ ഇതോടെ വർധിക്കുമെന്നും അധികൃതർ പറയുന്നു.ലുത്ര സഹോദരങ്ങളുടെ പാസ്‌പോർട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാർ നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ഇവർക്കെതിരെ ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്

ആർപോറയിലെ 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' എന്ന ക്ലബ്ബിൽ തീപിടിത്തമുണ്ടായ വാർത്ത പരന്ന് മണിക്കൂറുകൾക്കകം ഡിസംബർ 7-ന് പുലർച്ചെ 1:17-ന് ഇരുവരും തായ്‌ലൻഡിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പോലീസ് സംഘവും എമർജൻസി ടീമുകളും തീ അണയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ, തങ്ങളുടെ യാത്രാപരിപാടി നേരത്തെ ആസൂത്രണം ചെയ്തതാണെന്നാണ് കോടതിയിൽ ലുത്ര സഹോദരങ്ങൾ വാദിച്ചത്. പ്രൊഫഷണൽ ആവശ്യങ്ങൾക്കും പുതിയ റെസ്റ്റോറൻ്റ് സൈറ്റുകൾ തേടുന്നതിനുമായാണ് സൗരഭ് ഡിസംബർ 6-ന് തായ്‌ലൻഡിലേക്ക് പോയതെന്ന് അവരുടെ അഭിഭാഷകൻ ഡൽഹിയിലെ രോഹിണി കോടതിയിൽ വാദിച്ചു. അറസ്റ്റ് ചെയ്യാതെ ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ നിയമപരമായ സംരക്ഷണം തേടുകയാണെന്നും അദ്ദേഹം വാദിച്ചു.

ഇവർക്ക് ഇടക്കാല ആശ്വാസം നൽകാൻ കോടതി ബുധനാഴ്ച വിസമ്മതിക്കുകയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. സംഭവത്തിന് മണിക്കൂറുകൾക്കകം രാജ്യം വിട്ട ഇവർക്ക് വിദേശത്ത് ഇരുന്നുകൊണ്ട് സംരക്ഷണം തേടാൻ അനുവദിക്കരുതെന്ന് ഗോവ പോലീസ് ഈ ആവശ്യത്തെ എതിർത്തു.

മുതിർന്ന അഭിഭാഷകരായ സിദ്ധാർത്ഥ് ലുത്ര, തൻവീർ അഹമ്മദ് മിർ എന്നിവരാണ് ലുത്ര സഹോദരങ്ങൾക്കായി ഹാജരായത്. ഇന്ത്യയിൽ തിരിച്ചെത്തിയാലുടൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയമുള്ളതിനാലാണ് സംരക്ഷണം തേടുന്നതെന്ന് സഹോദരങ്ങൾ വാദിച്ചു. "എനിക്ക് ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് ഞാൻ പറയുന്നു; അവർക്ക് എന്നെ അറസ്റ്റ് ചെയ്യണം," അവരുടെ കൗൺസിൽ കോടതിയിൽ വാദിച്ചു.

ഗോവയിലെ അവരുടെ രണ്ടാമത്തെ സ്ഥാപനം (ബീച്ച് ഷാക്ക്) ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റിയത് തങ്ങൾക്കെതിരായ "പ്രതികാര നടപടി" ആണെന്നും ലുത്ര സഹോദരങ്ങൾ പറഞ്ഞു. എന്നാൽ ഈ ഷാക്ക് നിയമവിരുദ്ധമാണെന്നും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.