മെത്രാൻ എന്നത് സേവനത്തിനുള്ള സ്ഥാനപ്പേരാണ്: ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഘർ
ഫിലിപ്പൈൻ മെത്രാൻ സമിതി സമ്മേളനത്തിൽ ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഘർ വിശുദ്ധ ബലിയർപ്പിക്കുകയും, വചനസന്ദേശം നൽകുകയും ചെയ്തു
ഫിലിപ്പൈൻസിലെ കത്തോലിക്കാ മെത്രാൻ സമിതി അംഗങ്ങളുമായി ചേർന്ന് , പരിശുദ്ധ സിംഹാസനത്തിന്റെ മറ്റു സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധത്തിൻ്റ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഘർ വിശുദ്ധ ബലിയർപ്പിക്കുകയും, അവർക്ക് വചനസന്ദേശം നൽകുകയും ചെയ്തു.
മനിലയിലെ, മലായ്ബാലയ് ബുക്കിഡ്‌നോണിലെ ആശ്രമത്തിലെ ദേവാലയത്തിലാണ് ജൂലൈ മാസം നാലാം തീയതി വിശുദ്ധ കുർബാനയർപ്പണം നടന്നത്. വചനവായനയിൽ, പാപങ്ങൾ ക്ഷമിക്കുക, രോഗശാന്തി നൽകുക എന്നീ യേശുവിന്റെ രണ്ടു പ്രവൃത്തികൾ പരസ്പരം ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു.
തുടർന്ന്, സഭയിൽ, വൈദികരും മെത്രാന്മാരുമെന്ന നിലയിൽ ലഭിക്കുന്ന അധികാരം പരിശുദ്ധാത്മാവിന്റെ ഒരു ദാനമാണെന്നും, അത് സേവനത്തിനുള്ള സ്ഥാനപ്പേരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്തുവിൽ നാം സ്വീകരിക്കുന്ന ഈ അധികാരം, സഭയിലൂടെയാണ് നാം വിനിയോഗിക്കേണ്ടതെന്നും, ഇത് നമ്മുടെ സ്വന്തം കഴിവുകൾക്കനുസൃതം ഉപയോഗിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
മെത്രാന്മാരിൽ നിക്ഷിപ്തമായിരിക്കുന്ന ധാർമ്മിക അധികാരത്തെക്കുറിച്ചും ആർച്ചുബിഷപ്പ് അടിവരയിട്ടു പറഞ്ഞു. മെത്രാനടുത്ത അധികാരമെന്നാൽ, ബഹുമാനം ചോദിച്ചുവാങ്ങുന്നതിലോ ഭരിക്കുന്നതിലോ അല്ല, മറിച്ച് ഇടയസേവനത്തിലൂടെയാണ് ഉപയോഗിക്കേണ്ടതെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു.
What's Your Reaction?