അപകട മുന്നറിയിപ്പ് അവഗണിച്ച്‌ മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ മരണങ്ങള്‍ക്ക് കാരണം : മന്ത്രി സജി ചെറിയാന്‍

അപകട മുന്നറിയിപ്പ് അവഗണിച്ച്‌ മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി.

Jun 25, 2024 - 00:31
 0  3
അപകട മുന്നറിയിപ്പ് അവഗണിച്ച്‌ മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ മരണങ്ങള്‍ക്ക് കാരണം : മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: അപകട മുന്നറിയിപ്പ് അവഗണിച്ച്‌ മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി.

അടിക്കടി മരണങ്ങള്‍ ഉണ്ടാകുന്നുണ്ട്.കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

623 പരമ്ബരാഗത വള്ളങ്ങള്‍ മുതലപ്പൊഴിയിലുണ്ട്.മണല്‍മാറ്റി ചാലിന് ആഴം കൂട്ടുക,ബ്രേക്ക് വാട്ടറില്‍ അറ്റകുറ്റപ്പണി ,മുന്നറിയിപ്പ് ബോയകള്‍ സ്ഥാപിക്കുക എന്നിവയാണ് പ്രശ്ന പരിഹാരത്തിന് ചെയ്യേണ്ടത്.നിരന്തരം സ്ഥിതി അവലോകനം ചെയ്യുന്നുണ്ട്.അദാനി പോർട്ട് അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ട്.

മനുഷ്യസഹജമായി ചെയ്യാവുന്ന എല്ലാം മുതലപ്പൊഴി പ്രശ്ന പരിഹാരത്തിന് ചെയ്തിട്ടുണ്ട്.തുറമുഖം അപകടരഹിതമാക്കാൻ നടപടികള്‍ എടുക്കുന്നുണ്ട്.വിദഗ്ധ സംഘം പഠനം നടത്തുകയാണ്.യുദ്ധകാല അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാൻ കേന്ദ സർക്കാരിന് പദ്ധതി സമർപ്പിച്ചു.65.6 കോടി സംസ്ഥാന സർക്കാർ വകയിരുത്തി.

ആവശ്യമുള്ള വിവരങ്ങളെല്ലാം കേന്ദ്രസർക്കാരിന് നല്‍കി.കേന്ദ്രത്തിന്‍റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും.രണ്ട് മാസത്തിനകം പണി തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.ഒന്നര വർഷത്തിനകം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും മന്ത്രി സജി ചെറിയ‌ാൻ പറഞ്ഞു.എം.വിന്‍സന്‍റിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

What's Your Reaction?

like

dislike

love

funny

angry

sad

wow