തിരുവനന്തപുരം: വീണ്ടും മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം. മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് ആണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചത്.
ജീവൻ നഷ്ടമായത് തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറി(50)നാണ്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടമുണ്ടായത്. വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് തലകീഴായി മറിയുകയായിരുന്നു. അപകടമുണ്ടായത് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു.
ഇയാളോടൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടത് ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ്. മറിഞ്ഞത് "ചിന്തധിര " എന്ന വള്ളമാണ്. ഇത് അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ്. വിക്ടറിനെ കണ്ടെത്താൻ സാധിച്ചത് അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും, കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ്. മുതാലപ്പൊഴിയില്‍ ഇത്തരം അപകടങ്ങള്‍ നിത്യ സംഭവമായി മാറുകയാണ്.