ഗര്‍ഭിണിയായ കുതിരയെ കെട്ടിയിട്ട് ആക്രമിച്ച കേസ്: കൊട്ടിയം സ്വദേശി അല്‍അമീൻ അറസ്റ്റില്‍
ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.
കൊല്ലം: ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊട്ടിയം പറക്കുളം സ്വദേശി അല്‍അമീൻ ആണ് അറസ്റ്റിലായത്.
കുതിരയെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കാറിലും സ്കൂട്ടറിലുമായെത്തിയ ഒരു സംഘം ചെറുപ്പക്കാർ നീണ്ട വടിയുപയോഗിച്ചാണ് കുതിരയെ ക്രൂരമായി മർദിച്ചത്.
മർദനത്തില്‍ കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. കാലുകളിലും കണ്ണിന് സമീപവും പരിക്കുണ്ട്. ദേഹമാകെ അടിയേറ്റ് നീരുമുണ്ട്. കുതിരയെ കയറില്‍ പിടിച്ച് കെട്ടിയിരുന്ന തെങ്ങിനോടു ചേർത്ത് അനങ്ങാനാകാത്തവിധം നിർത്തിയതിന് ശേഷമാണ് അടിച്ചത്. തെക്കേകാവ് ഭഗവതി ക്ഷേത്രത്തിന്റെ മുന്നിലെ പറമ്ബില്‍ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെ കെട്ടിയിട്ടിരുന്ന കുതിരയെയാണ് അല്‍അമീൻ അടക്കമുള്ള സംഘം ആക്രമിച്ചത്.
വടക്കേവിള നെടിയം സ്വദേശി ഷാനവാസ് മൻസിലില്‍ എ. ഷാനഫാസിന്റെ ദിയ എന്ന നാലര വയസുള്ള കുതിരയാണിത്. പരിക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സയും നല്‍കിയിരുന്നു. അഞ്ച് ദിവസം മുമ്ബാണ് കുതിരയെ ഗുജറാത്തില്‍ നിന്നും കൊല്ലത്തേക്ക് കൊണ്ടു വന്നത്.
What's Your Reaction?