'സഞ്ചരിക്കുന്ന മദ്യവില്പനശാല'യ്ക്ക് പൂട്ടിട്ട് എക്‌സൈസ്; യുവാവും വാഹനവും കസ്റ്റഡിയില്‍
സ്കൂട്ടറിലെത്തി മദ്യം വില്‍ക്കുന്ന ബിജേഷിന്റെ 'സഞ്ചരിക്കുന്ന മദ്യവില്പനശാല' ക്ക് പേരാവൂർ എക്സൈസ് പൂട്ടിട്ടു.
പേരാവൂർ(കണ്ണൂർ): സ്കൂട്ടറിലെത്തി മദ്യം വില്‍ക്കുന്ന ബിജേഷിന്റെ 'സഞ്ചരിക്കുന്ന മദ്യവില്പനശാല' ക്ക് പേരാവൂർ എക്സൈസ് പൂട്ടിട്ടു.
മദ്യവില്പനക്കുപയോഗിച്ച സ്കൂട്ടറും വില്പനക്ക് വാഹനത്തില്‍ സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും മദ്യം വിറ്റവകയില്‍ ലഭിച്ച 600 രൂപയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബിജേഷ് വ്യാപകമായി മദ്യവില്പന നടത്തുന്നതായി ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ എൻ. പദ്മരാജന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.കെ. ബിജു, സുനീഷ് കിള്ളിയോട്ട്, സിവില്‍ എക്സൈസ് ഓഫീസർമാരായ സി. സുരേഷ്, എം.ബി. മുനീർ, ശ്രീജ ആർ. ജോണ്‍ എന്നിവർ പങ്കെടുത്തു.
What's Your Reaction?