സി.ഐ.എ.യുമായി ബന്ധമുള്ള അഫ്ഗാൻ അഭയാർത്ഥി വൈറ്റ് ഹൗസ് വെടിവെപ്പ് കേസിലെ പ്രതിയായി; യുഎസ് അഭയാർത്ഥി പ്രോസസ്സിംഗ് നിർത്തിവെച്ചു
വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് നടത്തിയ കേസിൽ പ്രതിയായ അഫ്ഗാൻ അഭയാർത്ഥി റഹ്മത്തുള്ള ലകൺവാളിന്റെ (Rahmatullah Lakanwal) ജീവിതകഥ പുറത്തുവന്നു. അഫ്ഗാനിസ്ഥാനിൽ യുഎസ് സേനകൾക്കായി പ്രവർത്തിക്കുകയും സിഐഎയുമായി അടുത്ത 1996-ൽ കാബൂളിൽ ജനിച്ച ലകൺവാൾ, അഫ്ഗാൻ യുദ്ധത്തിന്റെ അവസാന വർഷങ്ങളിൽ യുഎസ് കരാറുകാരന് വേണ്ടി ലോജിസ്റ്റിക്സ് കോർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. യുഎസ് സ്പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകളുമായി സഹകരിച്ച് സാധനങ്ങൾ എത്തിക്കുന്നതിലും ഇയാൾ പങ്കാളിയായിരുന്നു. സിഐഎ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ് പറയുന്നതനുസരിച്ച്, ഇയാൾ കാണ്ഡഹാറിൽ സിഐഎയുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.ബന്ധം പുലർത്തുകയും ചെയ്ത വ്യക്തിയാണ് ലകൺവാൾ.യുഎസ് സേന പിന്മാറിയതിന് പിന്നാലെ 2021 സെപ്റ്റംബറിൽ 'ഓപ്പറേഷൻ അല്ലൈസ് വെൽക്കം' എന്ന പദ്ധതി വഴി, യുഎസിനായുള്ള സേവനം പരിഗണിച്ച് ഇയാളെ ഒഴിപ്പിച്ച് അമേരിക്കയിൽ എത്തിച്ചു. സ്‌പെഷ്യൽ ഇമിഗ്രന്റ് വിസ (SIV) അപേക്ഷ തീർപ്പാകാതെ കിടക്കുന്നതിനിടെയാണ് ഇയാൾക്ക് അഭയം ലഭിച്ചത്.അമേരിക്കയിൽ എത്തിയ ശേഷം ഇയാൾക്ക് പലതരം ജോലികളാണ് ചെയ്യേണ്ടി വന്നത്. 2024-ൽ ഇയാളുടെ പരോൾ നിലവിലെ കാലാവധി കഴിഞ്ഞതോടെ രേഖകളില്ലാത്ത അവസ്ഥയിലായി. 2025 ഏപ്രിലിൽ ഇയാളുടെ അഭയ അപേക്ഷ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) അംഗീകരിച്ചു. എന്നാൽ, ഈ സമയത്തിനിടയിൽ ഇയാൾ കൂടുതൽ ഒറ്റപ്പെടുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പാശ്ചാത്യ വിരുദ്ധ വികാരങ്ങളും താലിബാൻ അനുകൂല പ്രചാരണങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന് സമീപം വെടിവെപ്പുണ്ടായത്.