യുദ്ധത്തിന് വിട, ആശ്വാസത്തിനൊപ്പം ആശങ്ക; പ്രതികരണവുമായി അമേരിക്കയിലെ പ്രധാന കോളേജുകളിലെ വിദ്യാർഥികൾ
കഴിഞ്ഞ വർഷം, ഇസ്രയേൽ-ഗാസാ യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് അമേരിക്കയിലെ പ്രധാന കോളേജുകളിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. പ്രൊ-പാലസ്റ്റീനിയൻ പ്രവർത്തകർ പല ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. ചില പ്രകടനങ്ങൾ സമാധാനപരമായിരുന്നു, പക്ഷേ ചിലപ്പോൾ വിദ്യാര്‍ത്ഥികളും സൈനികരും ഏറ്റുമുട്ടിയിരുന്നു, ഇതിന് പിന്നാലെ 3,000-ഓളം പേർ അറസ്റ്റിലായിരുന്നു. “ഇപ്പോൾ തന്നെ യുദ്ധം അവസാനിപ്പിക്കൂ!” എന്നായിരുന്നു പ്രധാന മുദ്രാവാക്യം.
ഒരു വർഷത്തിന് ശേഷമുള്ള സമാധാന ഉടമ്പടി പ്രഖ്യാപനത്തോടൊപ്പം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, “യുദ്ധം അവസാനിച്ചു.” ഈ വാർത്ത ചില വിദ്യാർത്ഥികൾക്ക് ആശ്വാസം നൽകിയപ്പോൾ, മറ്റു ചിലർ ഇതിന്റെ ഭാവി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു.
എർലഹാം കോളേജിലെ ഖാലിദ് തന്റെ അനുഭവം പങ്ക് വെച്ചു: "ഞാൻ ആദ്യം ആശ്വസിച്ചു, ഗാസയിലെ എന്റെ കുടുംബവും മറ്റു എല്ലാവരും സ്വതന്ത്രമായി നടക്കുമെന്ന് കരുതി. എന്നാൽ ഭാവിയിൽ എന്ത് സംഭവിക്കും എന്ന ആശങ്കയുമുണ്ടായിരുന്നു".ആഘാതകരമായ യുദ്ധം അവസാനിച്ചതെന്ന് അറിയുന്നത് സന്തോഷം നൽകുന്നു എന്നാണ് ഒരു വിദ്യാർത്ഥിയായ അഹ്മദ് പറഞ്ഞത്.