കൂട്ടിയ H-1B ഫീസ്: ചെറിയ സ്റ്റാർട്ടപ്പുകൾക്ക് വിദേശ തൊഴിൽ നിയമനം വലിയ വെല്ലുവിളി ആകും
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച H-1B വിസ അപേക്ഷകളിൽ $100,000 ഫീസ് ഈടാക്കുന്ന എക്സിക്യൂട്ടീവ് ഓർഡർ സൈൻ ചെയ്തപ്പോൾ പ്രതിസന്ധിയിൽ ആയത് നിരവധിപേരാണ്. ട്രംപിന്റെ ഈ നടപടി ചെറിയ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ ഭാരം സൃഷ്ടിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു, കൂടാതെ നൂതനത്വത്തിലും സാമ്പത്തിക വളർച്ചയിലും പ്രതികൂലഫലങ്ങൾ ഉണ്ടാക്കാമെന്നും അവർ പറയുന്നു.
തന്റെ സ്റ്റാർട്ടപ്പ് കമ്പനി ഇതിനകം തന്നെ ശമ്പളം നല്കാൻ ബുദ്ധിമുട്ടുകയാണ്, അതിന് പുറമെ ഈ ഫീസ് നൽകാൻ സാധിക്കില്ലെന്നാണ് സിയാറ്റിൽ അടിസ്ഥാനമാക്കിയ സോഫ്റ്റ്‌വെയർ എഞ്ചിനിയറിംഗ് മാനേജർ അഭിഷേക് സിംഗ് പ്രതികരിച്ചത്. സിംഗ്, കഴിഞ്ഞ പത്ത് വർഷമായി അമേരിക്കയിൽ ജോലി ചെയ്യുന്നു, അദ്ദേഹം ഏഴ് വർഷം H-1B വിസയിൽ ആണ് പ്രവർത്തിച്ചത്.
അതേസമയം H-1B വിസ പ്രോഗ്രാം സാധാരണ അമേരിക്കൻ ടെക് കമ്പനികൾ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. 2025-ലെ ആദ്യ ആറുമാസങ്ങളിൽ അമസോൺ 10,000-ലധികം വിസകൾ നേടിയതായി റിപ്പോർട്ടുണ്ട്. മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിൾ, ഗൂഗിൾ ഓരോന്നും 4,000-ലധികം വിസകൾ നേടി എന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഈ പ്രോഗ്രാം വഴി കമ്പനികൾ വിദേശ വിദഗ്ധരെ നിയമിക്കുന്നു. ഒരാൾക്ക് $100,000 ഫീസ് നിർബന്ധിതമായാൽ ഇത് വലിയ ഭാരം സൃഷ്ടിക്കും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.