'കൈപ്പിഴ'; കൊച്ചുവേലായുധന്‍റെ നിവേദനം സ്വീകരിക്കാത്തതില്‍ വ്യത്യസ്ത വിശദീകരണവുമായി സുരേഷ് ഗോപി

'കൈപ്പിഴ'; കൊച്ചുവേലായുധന്‍റെ നിവേദനം സ്വീകരിക്കാത്തതില്‍ വ്യത്യസ്ത വിശദീകരണവുമായി സുരേഷ് ഗോപി

പ്രസിദ്ധീകരിച്ചത്: 17 Sep, 2025
ഷെയർ ചെയ്യുക:

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ കലുങ്ക് സദസില്‍ പങ്കെടുക്കവെ തനിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി രംഗത്ത്. പുള്ളിലെ കലുങ്ക് സദസില്‍ നിവേദനം നിരസിക്കപ്പെട്ടത് കൈപ്പിഴയെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

 

അതേസമയം കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും കൈപിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 

എന്നാൽ കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം. വീടില്ലാത്തവരുടെ പട്ടിക പുറത്തു വിടും. ഭരത് ചന്ദ്രന് ചങ്കുറ്റമുണ്ടെങ്കിൽ സുരേഷ് ഗോപിക്കും അതുണ്ട്. 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തും. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.